Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : R Bindu

സതീശൻ 'മേനോൻ' ആയത് കേവലം യാദൃച്ഛികതയല്ല: ആർ. ബിന്ദു

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരേ രൂക്ഷവിമർശനവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ ആർ. ബിന്ദു. സത്യപ്രതിജ്ഞ ചെയ്യുന്നത് വരെ വെറും ‘വി.ഡി. സതീശൻ’ മാത്രമായിരുന്നുവെന്നും, സത്യപ്രതിജ്ഞാ ചടങ്ങിലെത്തിയപ്പോൾ ‘വടശ്ശേരി ദാമോദരൻ മേനോൻ സതീശൻ’ എന്ന് വായിച്ചത് കേവലമൊരു യാദൃച്ഛികതയല്ലെന്നും ബിന്ദു വിമർശിച്ചു.

എറണാകുളം മലയിടംതുരുത്ത് പാരിയാത്തുകാവ് ഉന്നതിയിലെ കുടിയൊഴിപ്പിക്കലിനെതിരെ മഹിളാ അസോസിയേഷൻ സംഘടിപ്പിച്ച ഐക്യദാർഢ്യ സമരത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഇത്തരം ജാതി-സാമുദായിക സമവാക്യങ്ങൾ ഈ ഭരണകാലത്ത് ഉടനീളം തുടരുമെന്നും അവർ കൂട്ടിച്ചേർത്തു. പൂക്കി മുഖ്യമന്ത്രിയായിട്ട് കാര്യമില്ലെന്നും പാവപ്പെട്ട ജനങ്ങളുടെ പ്രശ്നങ്ങൾക്കാണ് സർക്കാർ ഒന്നാമതായി പരിഗണന നൽകേണ്ടതെന്നും അവർ പറഞ്ഞു.

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ജനകീയ പ്രതിഷേധങ്ങളെയും പോലീസ് നടപടിയെയും അവർ അപലപിച്ചു. കുടിയിറക്കൽ ഒരു കാരണവശാലും അനുവദിക്കില്ലെന്നും പ്രദേശവാസികളെ സംരക്ഷിക്കാൻ മനുഷ്യകവചം തീർത്ത് പ്രതിരോധം സൃഷ്ടിക്കുമെന്നും അവർ പറഞ്ഞു.

Kerala

കേരള സര്‍വകലാശാലയിലെ പ്രതിസന്ധി: അനുനയനീക്കവുമായി മന്ത്രി ബിന്ദു, വിസിയുമായി ചർച്ച നടത്തി

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ പ്രശ്‌നപരിഹാരത്തിന് അനുനയ നീക്കവുമായി ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു, വൈസ് ചാന്‍സലറുമായി ചര്‍ച്ച നടത്തി. ടെലഫോണിലൂടെയാണ് ഇരുവരും സംസാരിച്ചത്.

രജിസ്ട്രാര്‍ അനില്‍കുമാറിന്‍റെ‍ സസ്‌പെന്‍ഷന്‍ അംഗീകരിക്കണമെന്നും അല്ലാതെയുള്ള വിട്ടുവീഴ്ചയ്ക്കു തയാറല്ലെന്നുമുള്ള നിലപാടാണ് വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍ ആവര്‍ത്തിച്ചത്. തന്‍റെ സസ്‌പെന്‍ഷന്‍ സിന്‍ഡിക്കേറ്റ് പിന്‍വലിച്ചെന്ന നിലപാടാണ് അനില്‍കുമാര്‍ സ്വീകരിച്ചിരിക്കുന്നത്.

സര്‍വകലാശാലയിലെ ഫയലുകള്‍ ഇപ്പോഴും അനില്‍കുമാര്‍ പരിശോധിക്കുന്നുണ്ട്. എന്നാല്‍ ഈ ഫയലുകള്‍ നോക്കാന്‍ വിസി ഇതുവരെയും തയാറായിട്ടില്ല. അനില്‍കുമാറിന് ഫയലുകള്‍ നല്‍കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വിസി ഉത്തരവിട്ടുണ്ട്. ഉത്തരവ് മറികടന്ന് ഫയല്‍ നല്‍കിയാല്‍ ചട്ടലംഘനമാകുമെന്നു മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

അതേസമയം വിസി നിയമിച്ച പുതിയ റജിസ്ട്രാറുടെ ചുമതലയുള്ള മിനി കാപ്പന്‍ നല്‍കുന്ന ഫയലുകളിലാണ് വിസി അംഗീകാരം നല്‍കുന്നത്. യൂണിവേഴ്‌സിറ്റി ഫണ്ടിനായി പത്ത് ലക്ഷം രൂപ അനുവദിക്കണമെന്ന ഫയലില്‍ വിസി അംഗീകാരം നല്‍കി.

കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ നടന്ന സ്വകാര്യ പരിപാടിയില്‍ ഭാരതാംബ ചിത്രം വച്ചതിനെ ചൊല്ലിയുള്ള സംഭവ വികാസങ്ങളാണ് റജിസ്ട്രാര്‍ക്കെതിരേ വിസി നടപടിയെടുക്കാന്‍ കാരണമായത്.

രജിസ്ട്രാറെ അനുകുലിച്ച് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളും വിസിയെ പിന്തുണച്ച് ഗവര്‍ണറും രംഗത്തുവന്നതോടെയാണു സര്‍വകലാശാല ആസ്ഥാനം സംഘര്‍ഷഭരിതമായത്. വിസിക്കെതിരേ എസ്എഫ്‌ഐയും ഇടത് സിന്‍ഡിക്കേറ്റും ഡിവൈഎഫ്‌ഐയും പ്രതിഷേധവുമായി രംഗത്തു വന്നതോടെ വിസി സര്‍വകലാശാല ആസ്ഥാനത്ത് എത്താതെ മാറി നിന്നു.

ഇതു ഭരണപ്രതിസന്ധിക്ക് ഇടയാക്കിയിരുന്നു. ഒടുവില്‍ സര്‍ക്കാരിന്‍റെ അഭ്യര്‍ഥന പ്രകാരമാണ് വി.സി. മോഹനന്‍ കുന്നുമ്മേല്‍ സര്‍വകലാശാല ആസ്ഥാനത്തെത്തി ഫയല്‍ പരിശോധന നടത്തി ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളില്‍ ഒപ്പിട്ടത്.

Kerala

അക്കാദമിക് സ്വാതന്ത്ര്യത്തെ കാവിത്തൊഴുത്തില്‍ കെട്ടാന്‍ വിസിമാര്‍ കൂട്ടുനിന്നു: ആര്‍.ബിന്ദു

തിരുവനന്തപുരം: ആര്‍എസ്എസിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന ദേശീയ വിദ്യാഭ്യാസ ഉച്ചകോടിയിൽ കേരളത്തിൽനിന്നുള്ള വിസിമാർ പങ്കെടുത്ത സംഭവത്തിൽ വിമർശനവുമായി ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു. അക്കാദമിക് സ്വാതന്ത്ര്യത്തെ കാവിത്തൊഴുത്തില്‍ കെട്ടാന്‍ വിസിമാര്‍ കൂട്ടുനിന്നു. ഇവര്‍ക്ക് ഭാവിയില്‍ തലകുമ്പിട്ട് നില്‍ക്കേണ്ടി വരുമെന്ന് മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സര്‍വകലാശാലകളെ ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ അണിയറകളാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ അന്ധകാര യുഗത്തിലേക്ക് നയിക്കാനുള്ള ശ്രമമാണിതെന്നും മന്ത്രി വിമർശിച്ചു.

ആര്‍എസ്എസിന്‍റെ വിദ്യാഭ്യാസ സമ്മേളനത്തില്‍ സര്‍ക്കാരിന്‍റെയും സിപിഎമ്മിന്‍റെയും വിമര്‍ശനം മുഖവിലയ്ക്കെടുക്കാതെ കേരളത്തിലെ നാല് വൈസ് ചാന്‍സിലര്‍മാര്‍ പങ്കെടുത്തിരുന്നു. ആരോഗ്യസര്‍വകലാശാല വൈസ് ചാന്‍സിലര്‍ മോഹനന്‍ കുന്നുമ്മല്‍, കാലിക്കറ്റ് സര്‍വകലാശാല വിസി പി.രവീന്ദ്രന്‍, കുഫോസ് വിസി എ .ബിജുകുമാര്‍, കണ്ണൂര്‍ വിസി കെ.കെ.സാജു എന്നിവരാണ് പങ്കെടുത്തത്.

Kerala

കീം: സർക്കാർ ഇടപെടൽ സദുദ്ദേശ്യപരം, എല്ലാ കുട്ടികൾ‌ക്കും നീതി ലഭിക്കണം: മന്ത്രി ബിന്ദു

തിരുവനന്തപുരം: എല്ലാ കുട്ടികൾക്കും നീതി ലഭിക്കണമെന്ന കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തിലാണ് കീം റാങ്ക് നിർണയത്തിൽ മാറ്റങ്ങൾ വരുത്താൻ സർക്കാർ തീരുമാനിച്ചതെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു. തന്‍റേതല്ലാത്ത കുറ്റം കൊണ്ട് ഒരു വിദ്യാർഥിക്കും നഷ്ടങ്ങൾ ഉണ്ടാകരുതെന്ന് കരുതി ചെയ്തതാണെന്നും മന്ത്രി പറഞ്ഞു.

പരീക്ഷയിൽ മുഴുവൻ മാർക്ക് സ്കോർ ചെയ്താലും കേരള സിലബസിലുള്ള കുട്ടികൾക്ക് 35 മാർക്ക് മാത്രമേ കിട്ടു. ഒരുപാട് കുട്ടികളെ ബാധിക്കുന്ന വിഷയമാണിത്. ഇപ്പോഴും അതേ നിലപാടാണ് തന്നെയാണ് സർക്കാരിനുള്ളത്. ഈ പ്രശ്നം പരിഹരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ശാസ്ത്രീയം എന്ന് പറയാവുന്ന ഫോർമുലയെ അവലംബിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം കേരള സിലബസിലുള്ള കുട്ടികൾക്ക് 35 മാർക്കിന്‍റെ കുറവുണ്ടായി. അത് അനീതി തന്നെയാണ്. എന്നാൽ ഹൈക്കോടതി വിധി വന്ന സാഹചര്യത്തിൽ‌ അഡ്മിഷൻ പ്രക്രിയ വൈകാൻ പാടില്ല എന്നതിനാലാണ് പഴയ മാനദണ്ഡം അനുസരിച്ച് റാങ്ക് ലിസ്റ്റ് പുറത്തുവിട്ടത്. സർക്കാരിന് എത് സമയത്തും നിബന്ധനകളിൽ മാറ്റംവരുത്താം. കോടതി വിധി പരീക്ഷയെ ബാധിക്കില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Kerala

കേരളയിലെ ഭാരതാംബ ചിത്ര വിവാദം: മന്ത്രിയും വിസിയും തുറന്ന ഏറ്റുമുട്ടലിലേക്ക്

തോമസ് വർഗീസ്


തിരുവനന്തപുരം: സെനറ്റ് ഹാളിലെ ഭാരതാംബ ചിത്ര വിവാദത്തിനു പിന്നാലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയും കേരള സർവകലാശാല വൈസ് ചാൻസലറും തുറന്ന പോരിലേക്ക്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പങ്കെടുത്ത ചടങ്ങിലെ ഭാരതാംബ ചിത്ര വിവാദത്തിനു പിന്നാലെ ഉണ്ടായ സംഘർഷത്തിൽ സർവകലാശാല രജിസ്ട്രാർക്കെതിരേ വൈസ് ചാൻസലർ രാജ്ഭവനു റിപ്പോർട്ട് നല്കിയതോടെയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവും കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലുമായുള്ള പോര് രൂക്ഷമായത്.


വിസിക്കെതിരേ ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്നലെ തുറന്നടിച്ചു. വൈസ് ചാൻസലർ ആർഎസ്എസ് അനുഭാവം പലവട്ടം സ്വീകരിച്ചതാണെന്നും അതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് സർവകലാശാല രജിസ്ട്രാർക്കെതിരേ സ്വീകരിച്ച നടപടിയെന്നുമാണ് മന്ത്രിയുടെ പ്രതികരണം.


സെനറ്റ് ഹാളിൽ നടന്ന സംഭവത്തിൽ പരാതി കിട്ടിയപ്പോൾ നടപടി എടുത്ത രജിസ്ട്രാർക്കെതിരേയാണ് വിസി നിലകൊണ്ടതെന്ന ആരോപണമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുന്നത്. ഇതോടെ കേരള സർവകലാശാല ഭരണം വിസിയും ഗവർണറും ഒരു വശത്തും ഉന്നത വിദ്യാഭ്യാസമന്ത്രിയും രജിസ്ട്രാറും മറുവശത്തും നിന്നുള്ള ഏറ്റുമുട്ടലുകളിലേക്കാണ് നീങ്ങുന്നത്.


സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രവിവാദവും തുടർന്നുള്ള സംഘർഷവും സംബന്ധിച്ച് രജിസ്ട്രാറുടെ നടപടികളെക്കുറിച്ച് അന്വേഷണത്തിന് വിസി കഴിഞ്ഞ ദിവസം ശിപാർശ ചെയ്തിരുന്നു. രജിസ്ട്രാർക്കെതിരേ രൂക്ഷമായ പരാമർശങ്ങളടങ്ങിയ റിപ്പോർട്ടാണ് വിസി ചാൻസലർ കൂടിയായ ഗവർണർക്ക് കൈമാറിയത്. ചടങ്ങ് അട്ടിമറിക്കാൻ ചില സിൻഡിക്കറ്റ്‌ അംഗങ്ങളുടെ സ്വാധീനത്തിൽ രജിസ്ട്രാർ പ്രവർത്തിച്ചുവെന്ന സംഘാടകരായ ശ്രീ പത്മനാഭ സേവാ സമിതിയുടെ ആരോപണവും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. സർവകലാശാലയുടെ ആഭ്യന്തര അന്വേഷണം മാത്രം പോരാ, ബാഹ്യമായ അന്വേഷണവും ആവശ്യമാണെന്ന് വിസി രാജ്ഭവന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.


ഇതിനു പിന്നാലെയാണ് വിസിയുടെ നിലപാടിനെ പരസ്യമായി ചോദ്യം ചെയ്ത് ഉന്നത വിദ്യാഭ്യാസമന്ത്രിതന്നെ രംഗത്തെത്തിയത്. വിസിയുടെ ആർഎസ്എസ് ആഭിമുഖ്യമാണ് സർക്കാർ പ്രധാനമായും ചർച്ചാവിഷയമാക്കുന്നത്. വരുംദിവസങ്ങളിൽ ഇത് രൂക്ഷമാകാനുള്ള സാധ്യതയുമുണ്ട്. ഭാരതാംബ ചിത്ര വിവാദത്തിൽ ഗവർണർക്കെതിരേ എസ്എഫ്ഐയും ഗവർണർക്കു പിന്തുണയുമായി എബിവിപിയും തെരുവിൽ അണിനിരന്നിരുന്നു. ഇരുവിഭാഗവും തമ്മിൽ ചില സ്ഥലങ്ങളിൽ സംഘർഷവും ഉണ്ടായി. മന്ത്രി നേരിട്ട് വിസിയെ രൂക്ഷമായി വിമർശിച്ച് രംഗത്തു വന്നതോടെ വരും ദിവസങ്ങളിൽ സെനറ്റിലെ ഭാരതാംബ ചിത്രവിവാദം കൂടുതൽ കടുക്കുമെന്നുറപ്പ്.

Latest News

Corehub Up